Wednesday, January 14, 2009

ഗൃഹാതുരത്വം

കുറച്ചു നാളായി ഗൃഹാതുരത്വം പങ്കു വെക്കണം എന്നൊരാശ,
പക്ഷെ ഓക്കാനിക്കാതെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് തുച്ഛം.
അവയില്‍ ചിലത്:

ഓര്‍മവെച്ച നാള്‍മുതല്‍ എല്ലാ കളികളിലും എററവും പിന്നിലായത്.
ശ്വാസമടക്കിപ്പിടിച്ചിരുന്നു കൊച്ചുപുസ്തകം വായിച്ചത്.
ബീഡിപ്പുക നവദ്വാരങ്ങളിലൂടെയും പടിയിറങ്ങിപ്പോയത്.
'ഇപ്പോള്‍ പൊട്ടും, ഇപ്പോള്‍ പൊട്ടും'
എന്ന് ഹൃദയം ഭീഷണിപ്പെടുത്തിയിട്ടും
ഓലടാക്കീസിലെ ഇരുളില്‍ ധൈര്യം പിടിച്ചിരുന്ന്
'ജ്ഞാനസമ്പാദനം' നടത്തിയത്.
മദ്യമൊരു വഴിയാണെന്ന തിരിച്ചറിവിനും മുമ്പ്
മദ്യമണണാക്കിലൂടൊരു വഴി വെട്ടിയിറങ്ങിപ്പോയത്...

Thursday, January 8, 2009

ആപ്പീസ്

ആനകളില്ല, പേരിനുപോലും.
എന്നിട്ടും ഇത്രയേറെ ആനപ്പിന്ടങ്ങള്‍?
തിളങ്ങും തറയിലും, കോണ്‍ഫറന്‍സ് റൂമിലെ മേശക്കുചുററും,
എന്തിന് ഉമ്മറത്തെ കാബിനില്‍ പോലും.
എങ്ങാനും ചവിട്ടി വഴുതിവീണ്
തലയടിച്ചു മരിക്കുമോ എന്നാണ് പേടി.

* "ആനയെ പേടിക്കണം എന്നുവെച്ച് ആനപ്പിണ്ടത്തെ പേടിക്കണോ"? എന്ന
പുരാതനമായ ആ സംശയത്തോട്‌ കടപ്പാട്.